കാസർകോട് ∙ ചന്തേര പൊലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന പതിനാറുകാരിയെ പീഡിപ്പിച്ചതായി പരാതി. സംഭവത്തിൽ 15 വയസ്സുകാരൻ ഉൾപ്പെടെ 5 പേർക്കെതിരെ ചന്തേര പൊലീസ് കേസ് റജിസ്റ്റർ ചെയ്തു. ഇവരിൽ രണ്ട് പേരെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. കോഴിക്കട ജീവനക്കാരനായ വയക്കര പോത്താംകണ്ടത്തെ നൗഷാദ്, തൃക്കരിപ്പൂരിലെ ഫയാസ് എന്നിവരാണ് പിടിയിലായത്. ഇവരെ കോടതിയിൽ ഹാജരാക്കും.തൃക്കരിപ്പൂരിലെ റാഷിദ്, ഉദിനൂർ സ്വദേശിയായ പതിനഞ്ചുകാരൻ, പെൺകുട്ടിയുെട സഹോദരി ഭർത്താവായ നാൽപ്പത്തിയഞ്ചുകാരൻ എന്നിവരാണ് കേസിലെ മറ്റു പ്രതികൾ. ഇതിൽ റാഷിദ് വിദേശത്താണെന്നാണ് വിവരം. സഹോദരി ഭർത്താവായ നാൽപ്പത്തിയഞ്ചുകാരൻ അസുഖ ബാധിതനായി മരിച്ചു. ഒരു വർഷത്തിനുള്ളിൽ വിവിധ സമയങ്ങളിൽ പീഡനത്തിരയായതായാണ് പരാതി.














