Listen live radio
അണ്‍ലോക്ക് നാലാം ഘട്ടം പ്രഖ്യാപിച്ചു; സ്‌കൂളുകള്‍ തുറക്കില്ല, പരിപാടികളില്‍ നൂറ് പേരെ പങ്കെടുപ്പിക്കാം
ഡല്‍ഹി: കൊവിഡ്- 19 വ്യാപനം തടയുന്നതിന് വേണ്ടി പ്രഖ്യാപിച്ച നിയന്ത്രണങ്ങളില്‍ നാലാം ഘട്ട ഇളവ് പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍. സെപ്തംബര്‍ ഏഴ് മുതല്‍ മെട്രോ ട്രെയിന്‍ സര്‍വീസ് ഘട്ടംഘട്ടമായി ആരംഭിക്കും. നൂറ് പേരെ പങ്കെടുപ്പിച്ച് പരിപാടികള്‍ നടത്താനും അനുമതിയുണ്ട്.
അതേസമയം, സ്‌കൂള്‍, കോളജ്, നീന്തല്‍ കുളങ്ങള്‍, ഇന്‍ഡോര്‍ തിയറ്ററുകള്‍ തുടങ്ങിയവ അടഞ്ഞുകിടക്കും. സെപ്തംബര്‍ 30 വരെയാണ് അണ്‍ലോക്ക്- 4 നിലനില്‍ക്കുക.
അൺലോക്ക് നാലാം ഘട്ടത്തിലെ പ്രധാന പ്രഖ്യാപനങ്ങൾ –
സെപ്ംതബർ ഏഴ് മുതൽ രാജ്യത്ത് മെട്രോ റെയിൽ സർവ്വീസിന് അനുമതി. പ്രത്യേക കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചു വേണം. സർവ്വീസുകൾ നടത്താൻ.
സാംസ്കാരിക-കായിക-വിനോദ-സാമൂഹിക- ആത്മീയ-രാഷ്ട്രീയ യോഗങ്ങൾക്കും കൂട്ടായ്മകൾക്കും അനുമതി. പരമാവധി നൂറ് പേർക്ക് വരെ ഇത്തരം പരിപാടികളിൽ പങ്കെടുക്കാം. പങ്കെടുക്കുന്ന എല്ലാവരും മാസ്ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും വേണം. പരിപാടിക്ക് പങ്കെടുക്കുന്നവർക്ക് തെർമൽ പരിശോധന നിർബന്ധം. ഹാൻഡ് വാഷും സാനിറ്റൈസറും ഉപയോഗിക്കണം.
സെപ്തംബർ 21 മുതൽ ഓപ്പൺ തീയേറ്ററുകൾക്ക് അനുമതി. സിനിമാ തീയേറ്ററുകളും സ്വിമ്മിംഗ് പൂളുകളും അടഞ്ഞു കിടക്കും. സ്കൂളുകളും കോളേജുകളും അടച്ചിട നടപടി സെപ്തംബർ മുപ്പത് വരെ നീട്ടി. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഓൺലൈൻ ക്ളാസ് നടത്താൻ 50 ശതമാനം അധ്യാപകരെ വരാൻ അനുവദിക്കും. 9 മുതൽ 12 വരെ ക്ളാസിലുള്ളവർക്ക് അദ്ധ്യാപകരുടെ സഹായം തേടാൻ പുറത്തു പോകാം
ദേശീയ നൈപുണ്യ പരിശീലന കേന്ദ്രം, ഐടിഐകൾ, ഹ്രസ്വകാല പരിശീലന കേന്ദ്രങ്ങൾ തുടങ്ങിയ തൊഴിൽ പരിശീലന കേന്ദ്രങ്ങൾ എന്നിവ തുറക്കാൻ അനുമതി. ഉന്നതവിദ്യാഭ്യാസകേന്ദ്രങ്ങളിളെ പിജി-ഗവേഷക വിദ്യാത്ഥികൾക്ക് ലാബുകളിലും പരിശീലനകേന്ദ്രങ്ങളിലും പ്രവേശനം അനുവദിച്ചു. സംസ്ഥാനങ്ങളിലെ കൊവിഡ് സാഹചര്യം വിലയിരുത്തി വേണം ഇതിനു അനുമതി നൽകാൻ.
സംസ്ഥാനങ്ങൾക്ക് അകത്തെ യാത്രകൾക്കും സംസ്ഥാനന്തര യാത്രകൾക്കും ഒരു തരത്തിലുള്ള നിയന്ത്രണവും പാടില്ലെന്നും. ഇത്തരം യാത്രകൾക്കായി പ്രത്യേക പെർമിറ്റ് ഏർപ്പെടുത്താൻ പാടില്ലെന്നും മാർഗനിർദേശത്തിൽ പറയുന്നു. അതേസമയം 65 വയസിന് മുകളിൽ പ്രായമുള്ളവർക്കും പത്ത് വയസിന് താഴെ പ്രായമുള്ളവർക്കുമുള്ള യാത്രാവിലക്ക് തുടരും.