Listen live radio

കോവിഡ് ചികിത്സിച്ചു ഭേദമായവരുടെ രോഗാവസ്ഥയും ചികിത്സയും സംബന്ധിച്ച വിവരങ്ങള്‍ ആരോഗ്യപ്രവര്‍ത്തകരുമായി പങ്കുവയ്ക്കണമെന്ന് ഐ.എം.എ.

after post image
0

- Advertisement -

ഡൽഹി: കോവിഡ് ചികിത്സിച്ചു ഭേദമായവരുടെ രോഗാവസ്ഥയും ചികിത്സയും സംബന്ധിച്ച വിവരങ്ങള്‍ ആരോഗ്യപ്രവര്‍ത്തകരുമായി പങ്കുവയ്ക്കണമെന്ന് ഐ.എം.എ. രോഗലക്ഷണങ്ങളെ കുറിച്ചും രോഗികള്‍ക്ക് നല്‍കുന്ന മരുന്നുകളെ കുറിച്ചുമെല്ലാം വിലയിരുത്തി പഠന റിപ്പോര്‍ട്ട് പുറത്തുവിടണമെന്നാണ് ആവശ്യം. രോഗവ്യാപനം കൂടുന്ന സാഹചര്യത്തില്‍ ഇത്തരം വിവരങ്ങള്‍ സ്വകാര്യ മേഖലയിലെ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കൂടി സഹായകരമാകുമന്നാണ് ഐ.എം.എയുടെ നിലപാട്.
കോവിഡ് പോസിറ്റീവായ രോഗികള്‍ക്ക് ആദ്യഘട്ടത്തില്‍ സര്‍ക്കാര്‍ ആശുപത്രികളിലാണ് ചികിത്സ നല്‍കിയിരുന്നത്. എന്നാല്‍ രോഗവ്യാപനം രൂക്ഷമായതോടെ സ്വകാര്യ മേഖലയിലും കൊവിഡ് ചികിത്സ ആരംഭിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ രോഗം ഭേദമായവരുടെ രോഗവിവരം ആരോഗ്യപ്രവര്‍ത്തകരോട് പങ്കുവയ്ക്കണമെന്നാണ്
ആവശ്യം. നേരത്തെ അഞ്ഞൂറ് രോഗികളുടെ വിവരങ്ങള്‍ ശേഖരിച്ച് സര്‍ക്കാര്‍ വിശകലന റിപ്പോര്‍ട്ട് പുറത്തുവിട്ടിരുന്നു. രോഗികള്‍ക്ക് നല്‍കിയിരുന്ന മരുന്നുകള്‍,രോഗലക്ഷണങ്ങള്‍, രോഗതീവ്രത ഇവയെല്ലാം ഉള്‍ക്കൊള്ളുന്നതായിരുന്നു റിപ്പോര്‍ട്ട്. എന്നാല്‍ രോഗികളുടെ എണ്ണം 20,000 കടന്ന സാഹചര്യത്തില്‍ ഇതു സംബന്ധിച്ച് വിശദമായ പഠനം വേണമെന്നാണ് ഐ.എം.ഐയുടെ നിര്‍ദേശം. ഇക്കാര്യം ചൂണ്ടിക്കാട്ടി ഐ.എം.എ സര്‍ക്കാരിന് കത്ത് നല്‍കിയിട്ടുണ്ട്.
ടെസ്റ്റ്-ഐസോലേറ്റ്-ട്രീറ്റ് എന്ന രീതിക്കായി പരിശോധനകള്‍ വര്‍ദ്ധിപ്പിക്കണമെന്നും ഐ.എം.എ ആവശ്യപ്പെട്ടിട്ടുണ്ട്. ലക്ഷണമില്ലാത്ത രോഗികള്‍ വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുമ്പോള്‍ സമ്പര്‍ക്കവിലക്ക് പാലിക്കുന്നുണ്ടോയെന്ന് ഉറപ്പ് വരുത്തണമെന്നും ഐ.എം.എ സര്‍ക്കാരിന് സമര്‍പ്പിച്ച നിര്‍ദേശങ്ങളിലുണ്ട്.

Leave A Reply

Your email address will not be published.