Listen live radio

ഷാന്‍ വധം: തട്ടിക്കൊണ്ടുപോയത് ഇന്‍സ്റ്റാഗ്രാമിലെ ചിത്രം കണ്ട്; ഷാന് നേരിടേണ്ടിവന്നത് ക്രൂരമര്‍ദ്ദനം

after post image
0

- Advertisement -

കോട്ടയം: ഷാന്‍ ബാബു ജോസഫിന്റെ കൊലപാതകത്തിലേക്ക് നയിച്ചത് ഗുണ്ടാസംഘങ്ങള്‍ തമ്മിലുള്ള പകയെന്ന് സൂചന. എതിര്‍ ഗുണ്ടാസംഘത്തില്‍പ്പെട്ട സൂര്യന്‍ എന്നു വിളിക്കുന്ന ശരത് രാജാണ്  മറ്റൊരു കൊലപാതക കേസില്‍ പോലീസിന് തന്നെ ഒറ്റിക്കൊടുത്തതെന്ന സംശയം ജോമോനുണ്ടായിരുന്നു. ഷാന്‍ ബാബു സൂര്യനൊപ്പം ഉല്ലാസയാത്രപോയതും പ്രകാപനത്തിന് കാരണമായി. ഷാനിലൂടെ സൂര്യനെ കണ്ടെത്താമെന്ന് കരുതിയാണ് തട്ടിക്കൊണ്ടുപോയതും അതിക്രൂരമായി മര്‍ദ്ദിച്ചതും.

കൊല്ലപ്പെട്ട ഷാന്‍ ബാബുവും സൂര്യനും തമ്മില്‍ അടുത്ത ബന്ധമാണുള്ളത്. സൂര്യനോട് വൈരാഗ്യം തീര്‍ക്കുകയിരുന്നു പ്രതിയായ ജോമോന്റെ ലക്ഷ്യം. എന്നാല്‍ സൂര്യന്‍ എവിടെയുണ്ടെന്ന കൃത്യമായ വിവരം ജോമോന് ലഭിച്ചിരുന്നില്ല. ഇതിനിടെയിലാണ് കൊടൈക്കനാലില്‍ പോയ വിനോദയാത്രയുടെ ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ സൂര്യന്‍ ഇടുന്നത്. ചിത്രത്തില്‍ ഷാനും ഉണ്ടായിരുന്നു. ഇതോടെ സൂര്യന്‍ എവിടെയുണ്ടെന്ന് ഷാന് അറിയാം എന്ന വിലയിരുത്തതിലായിരുന്നു ജോമോന്‍. ഇതിന്റെ അടിസ്ഥാനത്തിലാണ് ഷാനെ തട്ടിക്കൊണ്ടുപോകുന്നത്.

ക്രൂരമായ മര്‍ദ്ദനമാണ് ഷാന്‍ ബാബുവിന് നേരിടേണ്ടിവന്നത്. ജോമോനും സംഘവും ഷാന്‍ ബാബുവിനെ വിവസ്ത്രനാക്കി മര്‍ദ്ദിച്ചു. കണ്ണില്‍ വിരല്‍കൊണ്ട് കുത്തി പരിക്കേല്‍പ്പിച്ചു. ശരീരത്തില്‍ ഇരുമ്പ് വടികൊണ്ടും കാപ്പി വടികൊണ്ടും പലതവണ മര്‍ദ്ദിച്ചു. ഇതിന്റെ എല്ലാം ക്ഷതങ്ങള്‍ മൃതദേഹത്തിലുണ്ട്. ഷാനിന്റെ മരണകാരണം തലയ്‌ക്കേറ്റ ക്ഷതവും അതോടനുബന്ധിച്ചുണ്ടായ രക്തസ്രാവവുമെന്ന് പോസ്റ്റുമോര്‍ട്ടം പരിശോധനയില്‍ സൂചന. തലയോട്ടിക്ക് പൊട്ടലില്ല. എന്നാല്‍, അമിതമായി രക്തം നഷ്ടപ്പെട്ടിട്ടുണ്ട്.

Leave A Reply

Your email address will not be published.