Listen live radio

വാർത്ത അടിസ്ഥാനരഹിതം അസോസിയേഷൻ ഓഫ് അഗ്രികൾച്ചർ

after post image
0

- Advertisement -

വയനാട് ജില്ലയിലെ നെൽകർഷകർക്ക് അനുവദിക്കപ്പെട 21 ലക്ഷം രൂപ കൃഷി ഓഫീസർമാരുടെ അനാസ്ത കാരണം ലാപ്സ് ആയി എന്ന രീതിയിൽ ഒരു വാർത്ത പ്രസിദ്ധീകരിച്ചത് ശ്രദ്ധയിൽപ്പെട്ടു.
യഥാർത്ഥത്തിൽ ജില്ലയിലെ എല്ലാ തദ്ധേശ സ്വയം ഭരണ സ്ഥാപനങ്ങളിലും നെല്ലുൽപാദന ബോണസ് ഇനത്തിൽ അനുവദിക്കപ്പെട്ട തുക കർഷകർക്ക് മാറിനൽകുന്നതിന് കൃഷി ഓഫീസർമാർ യഥാവിധി ക്ലൈയിം തയ്യാറാക്കി തദ്ധേശ സ്വയംഭരണ സ്ഥാപനം മുഖേന ബന്ധപ്പെട്ട ട്രഷറികളിൽ 2019 -20 സാമ്പത്തികവർഷത്തിൽ തന്നെ സമർപ്പിച്ചിട്ടുള്ളതാണ്. എന്നാൽ 2020 ജനുവരി മാസം മുതൽ മാർച്ച് വരെ സമർപ്പിക്കപ്പെട്ട 50000 രൂപയിൽ മുകളിലുള്ള ബില്ലുകൾ സാമ്പത്തിക നിയന്ത്രണത്തിന്റെ ഭാഗമായി ട്രഷറികളിൽ നിന്നും മാർച്ച് 31 ന് മുമ്പ് പാസാക്കപ്പെട്ടിട്ടില്ല.
നെല്ലുൽപാദന ബോണസ് മാത്രമല്ല കൃഷി വകുപ്പിന്റെയും മറ്റു വകുപ്പുകളുടെയും വിവിധ ബില്ലുകൾ ഇത്തരത്തിൽ മാർച്ച് 31 ന് മുമ്പ് മാറി നൽകപ്പെടാത്തത് കാരണം ക്യൂ ബില്ലുകളായി സമർപ്പിച്ചു മാറി നൽകി വരികയാണ്. കൂടാതെ മേപ്പാടി പഞ്ചായത്തിലെ പ്രസ്തുത തുക പഞ്ചായത്തിന്റെ ഓൺ ഫണ്ടിൽ നിന്നും കർഷകർക്ക് മാറി നൽകിയതാണ് ഈ സാഹചര്യത്തിൽ ട്രഷറി നിയന്ത്രണം മൂലം ബില്ലുകൾ പാസാക്കപ്പെടാത്തത് കൃഷി ഉദ്യോഗസ്ഥരുടെ അനാസ്ഥയായി ചിത്രീകരിച്ചു കൊണ്ടുള്ള പ്രസ്തുത പത്രം വിവരങ്ങളുടെ സത്യാവസ്ത മനസ്സിലാക്കാതെ നൽകിയ വാർത്ത ദുരുപദിഷ്ടമാണെന്നും അതിൽ ശക്തമായി പ്രതിക്ഷേധിക്കുന്നതായും അസോസിയേഷൻ ഓഫ് അഗ്രികൾച്ചർ ഓഫീസേഴ്സ് കേരളയുടെ ഭാരവാഹികളും അംഗങ്ങളും അറിയീച്ചു.

Leave A Reply

Your email address will not be published.