യുപിയിലെ ബറൈലിയിൽ ബലാത്സംഗത്തിനിരയായ 11കാരി പ്രസവിച്ചു. മാസം തികയാതെ ജനിച്ച കുഞ്ഞ് ഉടനെ തന്നെ മരിച്ചു. പെൺകുട്ടിയെ ബലാത്സംഗം ചെയ്ത 31കാരനെ പൊലീസ് അറസ്റ്റു ചെയ്തു.
രണ്ടു കുട്ടികളുടെ പിതാവായ 31കാരനായ റാഷിദ് എന്നയാളാണ് അറസ്റ്റിലായത്. ഇയാൾ പല തവണ കുട്ടിയെ ഭീഷണിപ്പെടുത്തിയും ദൃശ്യങ്ങൾ പകർത്തിയും ബലാത്സംഗത്തിനിരയാക്കി.
കുട്ടി ഗർഭിണിയായ വിവരം വീട്ടുകാർ അറിഞ്ഞിരുന്നില്ല. കലശലായ വയറുവേദനയെ തുടർന്നു കുട്ടിയെ വ്യാഴാഴ്ച ആശുപത്രിയിലെത്തിച്ചപ്പോഴാണ് ഗർഭിണിയാണെന്ന വിവരം അറിഞ്ഞത്. തുടർന്ന് പൊലീസിൽ അറിയിക്കുകയായിരുന്നു.